തേഞ്ഞതും
മൂര്‍ച്ച മുന്തിയതും
വിയര്‍പ്പ് വീണതുമായ
ഭാഷ.
തിരുത്തിയാലോ മിനുക്കിയാലോ ചോര നീറും.
കുഞ്ഞുങ്ങളുടെ നിഷ്ക്കളങ്കത കൊണ്ടുവേണം
ഭാഷയെ തൊടാന്‍.
വാക്കിനെ വാക്കിന്റെ
വിളുമ്പില്‍ തുളുമ്പിക്കുക.
ഒരു കുഞ്ഞുകഥ പറയാം.
അമ്മ ഒളിച്ചിരിക്കും.
ഒളിച്ചേ എന്നും
പിന്നെ
കണ്ടേ എന്നും പറയണം.
പിന്നെയാണ് കുഞ്ഞിന്‍റെ ഊഴം.
ലോകം പുറത്ത് നിന്നപ്പോള്‍
പുതപ്പുപ്രപഞ്ചത്തിന്റെ ഉള്ളില്‍ നിന്ന്
വാ അമ്മേ, കണ്ടിരിക്കാം എന്ന് കുഞ്ഞ്.