Friday, September 17, 2010

ത!

കണ്ണില്‍ നോക്കിയപ്പോള്‍ ഒരു മഴയിറങ്ങി വരുന്നത് കണ്ടു.
പിന്നെ മഴ ഒരു കുടചൂടുന്നതും
മഴ മഴനനയുന്നതും
മഴ വിസിലൂതുന്നതും
മഴ ഒരു തെറിയാകുന്നതും
മഴ ബസ്‌ തടയുന്നതും
മഴ കഞ്ചാവുബീഡി വലിക്കുന്നതും
മഴ ബാബുരാജിനെപ്പോലെ പാടുന്നതും
മഴ കരള്കീറുന്നയൊച്ചയില്‍ നിലവിളിക്കുന്നതും
മഴ കുട്ടികളെ കോക്രികാട്ടുന്നതും
മഴ കരയുന്നതും...

ഒടുവില്‍ നാട്ടില്നിന്ന് കേട്ടു,
ഇന്നലെ മഴ മരിച്ചു.
ആരും അറിഞ്ഞില്ലത്രേ.

(*ആദ്യമായി ഒരാള്‍ ദൈവത്തെ തെറിപറയുന്നത് കേട്ടത് ഇവിടെനിന്നാണ്. നാട്ടിലെ ഒരേയൊരു അവധൂതന്‍. എന്റെഅ ചെറിയ നാടിന്റെ എതിര്‍ ആത്മന്‍ . ഭഗവാന്‍ ഭക്തരാജ് എന്ന് സ്വയം വിളിക്കും. ഇന്നലെ മരിച്ചു. എണ്പതുകളില്‍ പ്രായം.)