Tuesday, August 14, 2012

ഉപമകളില്‍ നിന്ന് നിലനില്‍പ്പുകളിലെയ്ക്ക് ഇറങ്ങിനടക്കാം

സൂര്യനെപ്പോലെയെന്നോ
പൂവ് പോലെയെന്നോ
ഒക്കെപ്പറയാം
കത്തിക്കത്തിപ്പടരുന്ന
വിരല്‍നഖങ്ങളെ.
തെറിച്ചുചാടുന്ന വാക്കുകളെ
ചാവാലിപ്പട്ടികളെന്നുപറയാം,
ഓര്‍മ്മകളെ  ഒറ്റക്കൊമ്പുള്ള കുതിരകളെന്നും
തലച്ചോറില്‍ ഇരച്ചുകയറുന്ന രക്തത്തിന്റെ
പൂക്കളങ്ങളെ ചിത്രസൂത്രമെന്നും
ഓരോരോ പേരിട്ടുവിളിക്കാം
ഓരോരോ തരം ധ്യാനങ്ങളെ.
ഇനി ചുണ്ട് ചേര്‍ത്ത് മിഴിപൂട്ടി
മിണ്ടാതൊരു കോണില്‍ പോയി നമുക്ക് ലോകത്തെ കെട്ടിപ്പിടിച്ചിരിക്കാം.