Wednesday, July 30, 2008

മുങ്ങാങ്ങോഴി

ആയിരം അരഞ്ഞാണമിട്ട
അരക്കെട്ടാണ് കിണര്‍.
ഇറങ്ങി ചെന്നു ആഴമളക്കാന്‍
ആര്ക്കാണേറെ കൊതി തോന്നാത്തത്??

Friday, July 11, 2008

വട്ടത്തിലെളേമ്മ

വിണ്ടു വരണ്ട്
ഒരു തുകല്‍ച്ചിരി .
കുണുക്കിന്‍ കൊമ്പത്ത്
രണ്ടൂഞ്ഞാലുകള്‍ .
ഇടിഞ്ഞു ഞാന്നു
രണ്ടു പഞ്ഞിക്കെട്ടുകള്‍ .
ക്ടാവിന്റെ കയറും
കയിലിന്റെ കണയും
വാഴെലേം ചാരവും
അരമിട്ട കൈപ്പാടം .
ഇടിഞ്ചമ്മന്തീടെ പുളി.
ചക്ക വരട്ടി വിയര്ത്ത ഉപ്പ് .
നീലം പടര്ന്ന കരിമ്പന് ചട്ട .
മല്മല് മുണ്ട് അടുക്കിട്ടത്.
എളേപ്പന് മാറ്റി വെച്ച
മുഴുത്ത മീന് കഷണം .
ശബ്ദമില്ലാത്തൊരു വായ .
പൊക്കമില്ലാതൊരു വട്ടം .
പെറ്റു പെരുത്തൊരു വയറ്.
കണ്ചാറ്റ്ല് പൊള്ളിച്ച മുഖം .
ഓര്മയിലെന്നും നീയൊ_
രടുപ്പ് പാതകത്തിന്റെ ചൂട്.